ഫലം തിരയല്‍2
കണ്ടെത്തിയ ഫയലുകള്‍5
കണ്ടെത്തിയ ഫയലുകള്‍5
നമസ്‌കാരത്തിന് വുദു എടുക്കുന്നത് പോലെ വുദു എടുത്ത് ശുദ്ധിയുള്ള അവസ്ഥയിൽ പ്രാർത്ഥിക്കുക. അബൂ മൂസ(റ) വും അദ്ദേഹത്തിന്റെ പിതൃവ്യൻ അബൂ ആമിർ (റ) വും തമ്മിലുള്ള ഒരു സംഭവം ഇമാം ബുഖാരിയും മുസ്‌ലിമും ഉദ്ധരിക്കുന്നത് കാണാം, ഈ ഹദീസിൽ അബൂ ആമിർ (റ) അബൂ മൂസ(റ) നോട് അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കാൻ നബി(സ)യോട് ആവശ്യപ്പെടാൻ വസ്വിയ്യത്ത് ചെയ്‌തു. അങ്ങനെ ഇത് അബൂ മൂസ(റ) നബി (സ) യെ അറിയിച്ചപ്പോൾ ഉണ്ടായ കാര്യം അബൂ മൂസ (റ) വിശദീകരിക്കുന്നു " അപ്പോൾ നബി(സ) വെള്ളം കൊണ്ട് വരാൻ ആവശ്യപ്പെട്ടു, ശേഷം അതിൽ നിന്ന് അവിടുന്ന് വുദു ചെയ്‌തു, ശേഷം അവിടുത്തെ ഇരു കക്ഷങ്ങളിലെയും വെളുപ്പ് ഞാൻ കാണുന്നത്ര തന്റെ കരങ്ങൾ ഉയർത്തിക്കൊണ്ട് പ്രാർത്ഥിച്ചു: "...
കൂടുതല്അല്ലാഹുവിനെ കുറിച്ചുള്ള നല്ല വിചാരത്തോടെയും അവൻ പ്രാർത്ഥനക്ക് ഉത്തരം നൽകുമെന്ന ഉറച്ച ബോധ്യത്തോടെയും പ്രാർത്ഥിക്കുക. പ്രാർത്ഥനക്ക് ഉത്തരം ലഭിക്കാൻ ധൃതി കാണിക്കരുത്, അല്ലാഹു തന്റെ പ്രാർത്ഥനക്ക് ഉത്തരം നൽകുക തന്നെ ചെയ്യുമെന്ന് ഉറച്ച് വിശ്വസിക്കണം. അബൂ ഹുറയ്റ (റ) വിൽ നിന്നും, നബി(സ) യിൽ നിന്നും അദ്ദേഹം ഉദ്ധരിക്കുന്നു, അവിടുന്ന് പറഞ്ഞു: "ഒരു തിന്മക്കോ ബന്ധം മുറിക്കാനോ വേണ്ടിയല്ലാതെയും ധൃതി കാണിക്കാതെയും പ്രാർത്ഥിക്കുന്നിടത്തോളം ഒരു ദാസന് ഉത്തരം ലഭിച്ച് കൊണ്ടിരിക്കും" അപ്പോൾ ചോദിക്കപ്പെട്ടു: "അല്ലാഹുവിന്റെ ദൂതരേ, ധൃതി കാണിക്കുക എന്ന് വെച്ചാൽ എന്താണ്? " അവിടുന്ന് പറഞ്ഞു: "ഞാൻ പ്രാർത്ഥിച്ചു, വീണ്ടും പ്രാർത്ഥിച്ചു, എനിക്ക് ഉത്തരം നല്കപ്പെടുന്നില്ല എന്ന് പറഞ്ഞ് കൊണ്ട് അവൻ പ്രാർത്ഥന ഉപേക്ഷിക്കുന്നു." (മുസ്‌ലിം 2735)
കൂടുതല്പ്രാർത്ഥനയുടെ പദങ്ങൾ ആവർത്തിക്കുകയും ആവശ്യങ്ങൾ അല്ലാഹുവിനോട് ഊന്നി പറയുകയും ചെയ്യുക; ഇബ്‌നു അബ്ബാസ് (റ) ഉദ്ധരിക്കുന്ന ഹദീസിൽ നബി(സ)യുടെ ബദ്ർ യുദ്ധ ദിവസത്തെ പ്രാർത്ഥന കാണാം; അവിടുന്ന് പറഞ്ഞു: "അല്ലാഹുവേ നീ എനിക്ക് വാഗ്‌ദത്തം ചെയ്‌തത് നിറവേറ്റേണമേ, അല്ലാഹുവേ നീ എനിക്ക് വാഗ്‌ദത്തം ചെയ്‌തത് നൽകേണമേ" തന്റെ ചുമലുകളിൽ നിന്ന് തന്റെ തട്ടം വീഴുന്നത് വരെ അത് അവിടുന്ന് തുടർന്ന് കൊണ്ടേയിരുന്നു, ശേഷം അബൂബക്കർ (റ) അവിടുത്തെ സമീപിച്ച് കൊണ്ട് പറഞ്ഞു: "അല്ലാഹുവിന്റെ പ്രവാചകരേ , താങ്കളുടെ റബ്ബറുമായിട്ടുള്ള താങ്കളുടെ സംസാരം മതിയാക്കുക..." (മുസ്‌ലിം 1763). അപ്രകാരം തന്നെ നബി(സ) ദൗസ് ഗോത്രത്തിന് വേണ്ടി പ്രാർത്ഥിച്ചത് ഇമാം ബുഖാരിയും മുസ്‌ലിമും ഉദ്ധരിക്കുന്നത് കാണാം, അബൂ ഹുറയ്റ (റ) വിൽ നിന്നും, ദൗസ് ഗോത്രത്തിന്...
കൂടുതല്‍"ഞങ്ങളുടെ നാഥാ! ഞങ്ങളുടെ മേല്‍ നീ ക്ഷമ ചൊരിഞ്ഞുതരികയും ഞങ്ങളുടെ പാദങ്ങളെ നീ ഉറപ്പിച്ചു നിര്‍ത്തുകയും, സത്യനിഷേധികളായ ജനങ്ങള്‍ക്കെതിരില്‍ ഞങ്ങളെ നീ സഹായിക്കുകയും ചെയ്യേണമേ. " (സൂ. ബഖറ 250)
കൂടുതല്ആയത്തുൽ കുർസി ഒരു പ്രാവശ്യം പാരായണം ചെയ്യുക"അല്ലാഹു - അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്‍റെതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്‍റെഅനുവാദപ്രകാരമല്ലാതെ അവന്‍റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട് ? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക് പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്‍റെഅറിവില്‍ നിന്ന് അവന്‍ ഇച്ഛിക്കുന്നതല്ലാതെ ( മറ്റൊന്നും ) അവര്‍ക്ക് സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവന്‍റെഅധികാരപീഠം ആകാശഭൂമികളെ മുഴുവന്‍ ഉള്‍കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമത്രെ." (സൂ. ബഖറ 255)
കൂടുതല്‍