പ്രാർത്ഥനയുടെ പദങ്ങൾ ആവർത്തിക്കുകയും ആവശ്യങ്ങൾ അല്ലാഹുവിനോട് ഊന്നി പറയുകയും ചെയ്യുക; ഇബ്‌നു അബ്ബാസ് (റ) ഉദ്ധരിക്കുന്ന ഹദീസിൽ നബി(സ)യുടെ ബദ്ർ യുദ്ധ ദിവസത്തെ പ്രാർത്ഥന കാണാം; അവിടുന്ന് പറഞ്ഞു: "അല്ലാഹുവേ നീ എനിക്ക് വാഗ്‌ദത്തം ചെയ്‌തത് നിറവേറ്റേണമേ, അല്ലാഹുവേ നീ എനിക്ക് വാഗ്‌ദത്തം ചെയ്‌തത് നൽകേണമേ" തന്റെ ചുമലുകളിൽ നിന്ന് തന്റെ തട്ടം വീഴുന്നത് വരെ അത് അവിടുന്ന് തുടർന്ന് കൊണ്ടേയിരുന്നു, ശേഷം അബൂബക്കർ (റ) അവിടുത്തെ സമീപിച്ച് കൊണ്ട് പറഞ്ഞു: "അല്ലാഹുവിന്റെ പ്രവാചകരേ , താങ്കളുടെ റബ്ബറുമായിട്ടുള്ള താങ്കളുടെ സംസാരം മതിയാക്കുക..." (മുസ്‌ലിം 1763).
അപ്രകാരം തന്നെ നബി(സ) ദൗസ് ഗോത്രത്തിന് വേണ്ടി പ്രാർത്ഥിച്ചത് ഇമാം ബുഖാരിയും മുസ്‌ലിമും ഉദ്ധരിക്കുന്നത് കാണാം, അബൂ ഹുറയ്റ (റ) വിൽ നിന്നും, ദൗസ് ഗോത്രത്തിന് വേണ്ടി പ്രാർത്ഥിച്ചപ്പോൾ നബി(സ) പറഞ്ഞു: " അല്ലാഹുവെ ദൗസിനെ നീ സന്മാർഗത്തിലാക്കുകയും അവരെ (ഇസ്‌ലാമിലേക്ക്) കൊണ്ട് വരികയും ചെയ്യേണമേ..അല്ലാഹുവെ ദൗസിനെ നീ സന്മാർഗത്തിലാക്കുകയും അവരെ (ഇസ്‌ലാമിലേക്ക്) കൊണ്ട് വരികയും ചെയ്യേണമേ " (ബുഖാരി 2937, മുസ്‌ലിം 2524).